മാള-കുഴൂർ: വാദ്യകലാരംഗത്തെ പ്രമുഖ വ്യക്തിത്വവും കുഴൂർ ത്രയങ്ങളുടെ പിൻഗാമിയുമായ കുഴൂർ സുധാകര മാരാർ (70) അന്തരിച്ചു. തായമ്പക, പഞ്ചവാദ്യം, മരപ്പാണി, ഇടയ്ക്ക, സോപാനസംഗീതം, കഥകളി കൊട്ട് തുടങ്ങി വാദ്യകലയുടെ വിവിധ മേഖലകളിൽ ദീർഘകാലം തിളങ്ങിനിന്ന കലാകാരനായിരുന്നു അദ്ദേഹം.
പഞ്ചവാദ്യത്തിലും തായമ്പകയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുധാകര മാരാർക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വാദ്യകലാരംഗത്ത് വലിയൊരു ശിഷ്യസമ്പത്തിന് ഉടമയായ അദ്ദേഹത്തിന്റെ വിയോഗം വാദ്യകലാ ലോകത്തിനും പുതുതലമുറയ്ക്കും തീരാനഷ്ടമാണ്.
സംസ്കാര ചടങ്ങുകൾ നാളെ (15-09-2026, ചൊവ്വ) രാവിലെ 10 മണിക്ക് കുഴൂരിലെ വീട്ടുവളപ്പിൽ നടക്കും.
